പരസ്യത്തിന് പണം ചിലവഴിക്കാതെ ജനങ്ങളുടെ പനി മാറാന്‍ പണം മുടക്കൂ - സര്‍ക്കാരിനെ വിമര്‍ശിച്ച് ജോയ് മാത്യൂ
"പനിപിടിച്ച് മരിക്കുന്ന കേരളം
-----------------------------
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ കേരളത്തിൽ പനി പിടിച്ചു മരണപ്പെട്ടവർ ഇരുനൂറ്റി നാൽപതോളം പേരാണത്രെ-അതിൽത്തന്നെ 50 ദിവസത്തിനുള്ളിൽ മരണപ്പെട്ടത് നൂറോളം പേരാണു- വെറും പനിപോലും ഇപ്പോൾ നമ്മുടെ നാട്ടിൽ ഒരു മാരകരോഗമായി മാറിക്കഴിഞ്ഞു -സർക്കാർ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങളിൽ ഈ മഴക്കാലത്ത് ,തണുപ്പിൽ , വെറും തറയിൽ കിടന്നും കിടക്കാതെയും മനുഷ്യ ജീവിതങ്ങൾ മരണഭീതിയോടെ കഴിയുബോൾ നമ്മുടെ ആരോഗ്യ വകുപ്പ് എന്താണു ചെയ്യുന്നത്? പനി പടർത്തുന്ന കൊതുകുകളെ നശിപ്പിക്കുക എന്നതിനേക്കാൾ അത് വളരാനിടയായ സാഹചര്യങൾ സ്രുഷ്ടിക്കാതിരിക്കാൻ യുദ്ധകാലാടിസ്‌ഥാനത്തിൽ പദ്ധതികൾ ആവിഷകരിക്കണം- വരും വർഷങ്ങളിലെങ്കിലും രോഗബാധ കുറയാൻ അത് സഹായിക്കും -എന്നാൽ ഇപ്പോഴത്തെ കാര്യമോ? പനി ബാധിച്ച് സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ ചികിൽസിക്കേണ്ട ഡോക്ടർമാർ അവധിയെടുക്കുന്നു- ഇങ്ങിനെ അവധിയെടുക്കുന്നവരെ ജോലിയിൽ നിന്നും പിരിച്ചു വിടും എന്നുവരെ നമ്മുടെ ആരോഗ്യ മന്ത്രി താക്കീത് നൽകി -നല്ല കാര്യം തന്നെ - അപ്പോഴും ബുദ്ധിമുട്ടുക സർക്കാർ ആശുപത്രികളെ ശരണം പ്രാപിക്കുന്ന സാധാരണക്കാരാണൂ. ഡോക്ടർമാരെ പിരിച്ചു വിട്ടാൽ ഇതിനേക്കാൾ വലിയ ശംബളം കൊടുക്കുന്ന സ്വകാര്യ ആശുപത്രിക്കാർ അവരെ റാഞ്ചിക്കൊണ്ടു പോകുമെന്നു അവർക്ക് തന്നെ അറിയാം -ഇവിടെയാണു ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കേണ്ടത്, നാട്ടിലെബാടും വ്യാപിച്ചുകിടക്കുന്ന സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾ പനി ബാധിച്ചുവരുന്ന രോഗികളെ ചികിൽസിക്കാൻ ആവശ്യപ്പെടുകയാണു സർക്കാർ ചെയ്യേണ്ടത് -സൗജന്യമായി അത് ലഭ്യമാക്കുവാൻ കഴിഞ്ഞാൽ അത് ആരോഗ്യമന്ത്രിക്ക് ഒരു പൊൻ തൂവലാവും ഇനി സജന്യമായല്ല സർക്കാർ ഖജനാവിൽ നിന്ന് എടുത്ത് ചിലവഴിച്ചാൽപ്പോലും അതും ഒരു തൂവൽതന്നെ( പൊന്നുണ്ടാവില്ല എന്ന് മാത്രം) ഇനി ഖജനാവിൽ പണമില്ല എന്നൊന്നും പറയരുത് -പുതിയ മദ്യനയത്തിലൂടേയും ലോട്ടറി നികുതി കുറച്ചുകിട്ടിയ വകയിലുമായി കിട്ടിയ പണം മതിയാവും ഈ പനിക്കിടക്കയിൽ നിന്നും ജനങളെ രക്ഷിക്കാൻ- ഇനി അതൊന്നുമില്ലെങ്കിൽ കൂടി മന്ത്രിസഭയുടെ അടുത്ത വാർഷികാഘോഷങൾക്കായി പത്രപ്പരസ്യത്തിനു വേണ്ടിവരുന്ന തുക മനുഷ്യരുടെ പനി മാറ്റാൻ ചിലവഴിച്ചു എന്ന് പറയൂന്നതായിരിക്കും അടുത്ത വാർഷികാഘോഷങ്ങളെ തിളക്കമുള്ളതാക്കുക- അപ്പോഴല്ലേ സർക്കാർ കൂടെയുണ്ട് എന്ന പരസ്യവാചകം അർഥവത്താകൂ?"
No comments